Showing posts with label അദ്ധ്യാപന കാലം. Show all posts
Showing posts with label അദ്ധ്യാപന കാലം. Show all posts

Saturday, February 02, 2019

എരുമാട്

      2011 ലാണെന്നു തോന്നുന്നു, എരുമാട് അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലം. പത്താംക്ലാസ്സാണ്. 28 കുട്ടികൾ ഉണ്ട് .ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിശാലമായ മഹല്ലാണ് എരുമാട്.ചില കുട്ടികളൊക്കെ ദൂരെ നിന്ന് നടന്നാണ് വരൽ.  ഓരോരുത്തരുടെയും കുടുംബത്തെ കുറിച്ചും, ജീവിത സാഹചര്യങ്ങളെ കുറിച്ചും ചോദിച്ചറിയൽ, അത് എവിടെ ജോലി ചെയ്യുമ്പോഴാണെങ്കിലും, എന്റെ സ്വഭാവമാണ്. കാപ്പിയാണ് എല്ലാവരുടെയും പ്രധാന വരുമാന മാർഗ്ഗം.കുറച്ചു കാപ്പിക്കാര്യം പറയാം. ഈ കാപ്പിമരം ചെറുപ്പത്തിൽ എപ്പോഴോ കണ്ട ഒർമ്മയുണ്ട് പിന്നീട് ശരിക്ക് ഇപ്പോഴാണ് കാണുന്നത്. ഒരിക്കൽ വിളവെടുത്ത് കഴിഞ്ഞാൽ അതിന്റെ ചില്ലകൾ മുറിച്ചുമാറ്റുന്ന സ്വഭാവമുണ്ട്. വലിയ മരമായി വളരാതിരിക്കാനും,വളർന്നാൽ ശരിക്ക് വിളവെടുക്കാൻ സാധിക്കാതെ വരുകയും ചെയ്യും എന്ന മറുപടിയാണ് കാരണം ചോദിച്ചപ്പോൾ കിട്ടിയത്.

 ഇനി വിഷയത്തിലേക്കു വരാം,വൈകുന്നേരങ്ങളിൽ ഉള്ള സവാരിയിൽ ഓരോ കുട്ടികളുടെയും വീട്ടിൽ കയറി അവരെ കുറിച്ചു അവരുടെ മാതാപിതാക്കളോട് ചോദിച്ചറിയൽ പതിവായിരുന്നു.അന്ന് സുബൈദയുടെ വീട്ടിലേക്കു പോകാനായിരുന്നു തീരുമാനം. കൂടെ രണ്ടു ആൺകുട്ടികളും ഉണ്ട്.അവളുടെ വീട് കുറച്ചു ദൂരെ ആയത് കൊണ്ട് കൂടെ വരുന്നവർക്ക് സ്ഥലം അറിയും എന്നല്ലാതെ വീട് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.ഇരുപത് മിനുട്ട് നടത്തത്തിന് ശേഷം ചിലരുടെ സഹായത്തോടെ വീട് കണ്ടുപിടിച്ചു.പൂമുഖത്ത് തന്നെ ഒരു വൃദ്ധൻ കിടക്കുന്നു.രോഗിയാണ്. അദ്ദേഹത്തോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ചായയുമായി വീട്ടുകാർ വന്നു. ചായയും കുടിച്ചു ഇറങ്ങാൻ നേരം സുബൈദയെ ചോദിച്ചു. വന്നു അവൾ ഒരുമടിയും കൂടാതെ എന്റെ മുമ്പിലേക്ക്. പക്ഷെ അതവൾ ആയിരുന്നില്ല, പറ്റിയ അമളി മുഖത്തു പ്രത്യക്ഷപ്പെടുത്താതെ അവളോടും സുഖവിവരങ്ങൾ അന്വേഷിച്ചു.പിന്നീട് നേരെ തിരിച്ചു നടന്നു വന്ന വഴിയെ....



Tuesday, September 04, 2018

TEACHERS DAY

  2018 ആഗസ്റ്റ് 4 നു വന്ന ഇ മെയിൽ സന്ദേശം ഇങ്ങിനെയായിരുന്നു,"am mushrifa ente mrg insha allah ഈ മാസം 12 നാണു. insha allah ഉസ്താദും ഉസ്താദിന്റെ ഫാമിലിയും വരണം എനിക്കും കുടുംബത്തിനും വേണ്ടി ദുആയും ചെയ്യണം" അടുത്ത കാലത്ത് പഠിപ്പിച്ച   പല ക്ലാസ്സുകളും മനസ്സിലൂടെ ഓടി വന്നു. അൽ മഖർ അറബിക് കോളേജിലെ പ്ലസ് വൺ, പ്ലസ്ടു, ഡിഗ്രി പല ക്ലാസ്സ് റൂമുകളും മനസ്സിലേക്ക് വന്നു. ഇല്ല, ആരെയും കാണുന്നില്ല ഇങ്ങിനെ ഒരു പേരായ വിദ്യാർത്ഥിനിയെ. അവസാനം ചെന്നെത്തിയത് വായാട് തമ്പീഹുൽ ഇസ്ലാം മദ്രസയിലെ കുറുമ്പിയയായ  നാലാംക്ലാസുകാരിയിലായിരുന്നു. അതെ അവൾ തന്നെ.
     ചാറ്റിങ്ങിനിടയിൽ ഞാൻ ചോദിച്ചു "കുട്ടി എന്നെയൊന്നും മറന്നിട്ടില്ല അല്ലെ" അതിനവളുടെ മറുപടി ഇങ്ങിനെയായിരുന്നു."മറന്നിനെങ്കിൽ  ഞാൻ ഇമെയിൽ  ചെയ്യോ, എന്നെ ഒരുപാട് ഉസ്താദുമാർ പഠിപ്പിച്ചിട്ടുണ്ട്  അവരെയൊന്നും മറന്നിട്ടുമില്ല.  എന്നാലും  ഓരോ കുട്ടിക്കും  ഏറ്റവും ഇഷ്ട്ടപെട്ട ഉസ്താദുമാർ  ഉണ്ടാകില്ലേ  എനിക്കും അതെ പോലെ തന്നെ"
ഒരു അധ്യാപകനെന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച സമയമായിരുന്നു അന്ന്.അറിയാതെ രണ്ടിറ്റു കണ്ണുനീർ പൊഴിഞ്ഞു സന്തോഷം കൊണ്ട്. എന്ത് മറുപടിയാണ് ഞാൻ അവൾക്കു കൊടുക്കേണ്ടത്?.
തൂലിക നിശ്ചലമായി, വാക്കുകൾ കിട്ടുന്നില്ല. അവസാനം ഈയൊരു മറുപടിയിൽ ഞാൻ ഒതുക്കി, "സന്തോഷം, ഒരുപാട് സന്തോഷം".

അധ്യാപകരേ, നിങ്ങൾ കുട്ടികളിൽ ഒരാളാകുക,അവരുടെ സന്തോഷങ്ങളിലും,ദുഖങ്ങളിലും പങ്കുചേരുക. അവരോടൊപ്പം നിൽക്കുക.

                                       HAPPY TEACHERS DAY

Monday, December 21, 2015

യാത്ര

യാത്ര എനിക്കെന്നും ആവേശമാണ്.പക്ഷികളുടെ ചില്‍,ചില്‍ ശബ്ദങ്ങളും,പ്രകൃതിയുടെ                    സുന്ദരമായ നിമിഷങ്ങളും ആസ്വദിച്ചുകൊണ്ട്. ബസ്സിന്റെ സൈഡ് സീറ്റിനോടായിരുന്നു എപ്പോഴും എനിക്ക് താല്പര്യം.ട്രെയിനിലും തഥൈവ.പലരും ചോദിച്ചിട്ടുണ്ട് സൈഡ് സീറ്റിനോട് എന്താണ് ഇത്ര താല്പര്യമെന്ന്.അവരറിയുന്നില്ലല്ലോ എന്‍റെ ഏകാന്തതയുടെ കൂട്ടുകാരന്‍ ഓടിപ്പോകുന്ന മരങ്ങളും,പുഴകളും, ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മലകളും,കുന്നുകളുമാണെന്ന്. നിളയോടും,കുന്തിപ്പുഴയോടും കിന്നാരം പറഞ്ഞു പോയിട്ടുണ്ട് ഞാന്‍.  ചിലയാത്രകള്‍ നമ്മുടെ മനസ്സുകളില്‍ മായാതെ നില്‍ക്കും. ചിലത് മറക്കാന്‍ ശ്രമിക്കും.ഓരോയാത്രയും  ഒരുപാടു അനുഭവങ്ങളുടെ കൂമ്പാരങ്ങള്‍ നമുക്ക്തരുന്നു 
എന്‍റെ ഏറ്റവും ആസ്വാദകരമായ യാത്ര കുടക് ജില്ലയിലെ എരുമാട് എന്ന പ്രദേശത്തേക്കുള്ള            യാത്രയായിരുന്നു. ഇരിട്ടിയില്‍നിന്നും ഇരുപതോളം കിലോമീറ്റര്‍ ചുരം കയറി പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ആസ്വദിച്ചു കൊണ്ടായിരിക്കും യാത്ര. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും,വിശാലമായ വനങ്ങളും,ഇടയ്ക്കിടെ കാണുന്ന കുരങ്ങന്‍മാരും, വളഞ്ഞു , പുളഞ്ഞു പോകുന്ന റോഡുകളും,അതിനെല്ലാം ഉപരിയായി ഏതു വേനല്‍കാലത്തും കിട്ടുന്ന തണുത്ത കാലാവസ്ഥയും യാത്രയെ ആസ്വാദകരമാക്കും എന്നതില്‍ സംശയമില്ല. ഒരു വര്‍ഷത്തില്‍ ഒരുപാട് തവണ ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പോകുന്ന വഴിയില്‍ വിജനമായ ചില സ്ഥലങ്ങളില്‍കാണുന്ന ചെറിയ,ചെറിയ കുടിലുകള്‍ ചിന്തയെ ചെറുപ്പ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.മഴക്കാലമായാല്‍ യാത്രദുഷ്ക്കരമാകും. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍  ചിലപ്പോള്‍ വീണാല്‍ ഗതാഗത തടസ്സം ഉണ്ടാവും.
സുന്ദരമായ പ്രകൃതിയിലൂടെ അതിനേക്കാള്‍ സുന്ദരമായ നാട്ടിലേക്കുള്ള പ്രയാണം അതായിരുന്നു എനിക്ക് ഈ വഴിയിലൂടെയുള്ള ഓരോ യാത്രയും. ഓരോ യാത്രയും നമുക്ക് ഓരോ പാഠങ്ങളാണു  നല്‍കുന്നത്. എരുമാട്ടേക്കുള്ള ആദ്യ യാത്ര ഞാനിന്നും ഓര്‍ക്കുന്നു.ഒരു സന്ധ്യാസമയത്താണ് അവിടെ എത്തുന്നത്‌, മദ്രസാ  അധ്യാപകനായി.വലിയ പള്ളി, ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്നുനിലയുള്ള മദ്രസ,ഒരു യതീംഖാന എന്നിവ സ്തിഥി ചെയ്യുന്നു. ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം കാപ്പിത്തോട്ടമാണ്.എല്ലാവര്‍ക്കും കുറച്ചെങ്കിലും കാപ്പിത്തോട്ടമുണ്ടാകും.ചെറുപ്പത്തില്‍ എപ്പോഴോ കണ്ട കാപ്പിമരം ശരിക്ക് കാണുന്നത് ഇവിടെ നിന്നാണ്. ഓരോ ചെറിയ വീടും അതിനു ചുറ്റും തോട്ടവും ഇല്ലാത്ത വീട് വളരെ കുറവാണ്. ഓരോ വിളവെടുപ്പ് കാലം കഴിഞ്ഞാലും മരത്തിന്‍റെ ചില്ലകള്‍ മുറിച്ചു കളയുന്ന പരിപാടിയുണ്ട്. മരം കൂടുതല്‍ വലുതാവതിരിക്കാന്‍ വേണ്ടിയാണു ഇങ്ങിനെ ചെയ്യുന്നത്. വലുതായാല്‍ അടുത്ത വിളവെടുപ്പ് കാലമാകുമ്പോഴേക്കും കായകള്‍ കൈ എത്തിപ്പറിക്കാന്‍ കഴിയില്ല.മരത്തില്‍ കയറി പറിക്കാനാണെങ്കില്‍ അതിനുള്ള ശക്തിയും മരത്തിനുണ്ടാവില്ല.
  ഓരോ യാത്രക്കും നല്ലവണ്ണം ഒരുങ്ങണം.നമ്മള്‍ ഇപ്പോഴും യാത്രയിലാണ്.ഇനി ഒരു വലിയ യാത്ര പോകേണ്ടവരാണ് നമ്മള്‍.അതിനു കാലവും,നേരവുമില്ല.രാത്രിയെന്നോ,പകലെന്നോ ഇല്ല എപ്പോഴും പോകാം. എന്നെന്നേക്കുമുള്ള യാത്ര.അതിനുള്ള ഒരുക്കങ്ങള്‍ നടത്തണ്ടേ?.മ